കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എം.എൽ.എ പി.വി. അൻവർ.
കൊലപാതകങ്ങളിലേക്ക് വരെ നയിച്ച സ്വർണക്കടത്ത് പ്രവർത്തനങ്ങളിൽ അജിത്കുമാറിന് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു.
മയക്കുമരുന്ന് തലവൻ ദാവൂദ് ഇബ്രാഹിമിനെ അജിത് കുമാർ മാതൃകയാക്കുന്നുണ്ടാവാം എന്നും അദ്ദേഹം അവകാശപ്പെട്ടു.
കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്താൻ പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിൽ ബന്ധമുണ്ടെന്നും എം.എൽ.എ പറഞ്ഞു.
എം.ആർ അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങൾ, ആ തരത്തിലേക്ക് പോകണമെങ്കിൽ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരെ കുറിച്ച് പഠിച്ചവനെ സാധിക്കൂ.
അജിത് കുമാർ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ സൈബർ സെല്ലിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോൺകോൾ ചോർത്താനാണെതെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.