ഗുസ്തി താരങ്ങളാൽ കടുത്ത ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ചെയർമാനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്, ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗെയിംസിൽ പങ്കെടുക്കാൻ 'വഞ്ചന' നടത്തിയെന്നും, അതിന് 'ദൈവം അവളെ ശിക്ഷിച്ചതിനാൽ‘ ജയിക്കാനായില്ലെന്നും ആരോപിച്ചു.
"ഒരു കളിക്കാരന് ഒരു ദിവസം 2 കാറ്റഗറിയിൽ മത്സരിക്കാൻ കഴിയുമോ എന്ന് എനിക്ക് വിനേഷ് ഫോഗട്ടിനോട് ചോദിക്കാൻ ആഗ്രഹമുണ്ട്. ഭാരം അളന്ന് കഴിഞ്ഞ് 5 മണിക്കൂർ പരിശീലനം നിർത്തിവെക്കാൻ കഴിയുമോ?
നിങ്ങൾ ഗുസ്തിയിൽ വിജയിച്ചില്ല, ചതിച്ചാണ് നിങ്ങൾ അവിടെ പോയത്. അതിനു ദൈവം നിങ്ങളെ ശിക്ഷിച്ചു,” ബ്രിജ് ഭൂഷൺ പറഞ്ഞു.
കഴിഞ്ഞ വർഷം ബ്രിജ് ഭൂഷണിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഫോഗട്ടും പുനിയയും വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചൂടേറിയ പരാമർശം.