ഹിന്ദി ഭാഷാ മാസാചരണം; തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പ്രതിഷേധം, മോദിക്ക് കത്തയച്ച് സ്റ്റാലിൻ
ഹിന്ദി ഭാഷാ മാസാചരണം; തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പ്രതിഷേധം, മോദിക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. ഹിന്ദി മറ്റ് ഭാഷകളെ അവഹേളിക്കുന്ന ശ്രമമാണെന്ന് ആരോപിച്ചു. പ്രാദേശിക ഭാഷകളുടെ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങുകൾ നടത്തരുത്. നടത്തിയാൽ  പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു.

ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് ഈ പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ ഡിഎംകെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി, "ഗവർണർ ഗോ ബാക്ക്" എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടിയിൽ ഗവർണർ ആർഎൻ രവി  സംസാരിച്ചു.  ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞു. തന്നേക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവർ ആണ്‌ തമിഴ്നാട്ടിലെ വിദ്യാർഥികൾ. തമിഴ്നാട്ടിൽ എത്തിയപ്പോൾ ആണ്‌ തന്റെ തെറ്റിധാരണ മാറിയത്. അടിച്ചേല്പിക്കേണ്ട ഭാഷയല്ല ഹിന്ദി. സ്വാതന്ത്ര്യത്തിന് ശേഷവും ഇംഗ്ലീഷ് ഭാഷയുടെ അടിമകളായി നമ്മൾ തുടർന്നു.

തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ സർവകലാശലകളിൽ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണ്. ഭാരതത്തെ തകർക്കാൻ കഴിയില്ലെന്ന് അവർ മനസിലാക്കണം. തമിഴ്നാട് ഇന്ത്യയുടെ സാംസ്കാരിക -ആധ്യാത്മിക തലസ്ഥാനമാണ്. വിഘടനവാദ നയങ്ങൾക്ക് ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

Related News

Quick Links

© Raheep Media Online. All Rights Reserved.